കൊച്ചി: എറണാകുളം പോണേക്കരയിൽ ആറുവയസുകാരിയെയും അച്ഛനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഡിഎൻഎ പരിശോധന വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഫോറൻസിക് ലാബിന് എളമക്കര പോലീസ് കത്ത് നൽകി.
കുട്ടി പീഡനത്തിനിരയായെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണു കത്ത്. കുട്ടിയെ ആരാണു പീഡിപ്പിച്ചതെന്നത് ഡിഎൻഎ റിപ്പോർട്ടിലൂടെ മാത്രമേ വ്യക്തമാകൂ. അടുത്തയാഴ്ചയ്ക്കകം റിപ്പോർട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
എളമക്കര പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കുട്ടി ഒരുവര്‍ഷമായി പീഡനത്തിന് ഇരയായിരുന്നുവെന്നും മരണത്തിന് മണിക്കൂറുകള്ക്കുമുമ്പും പീഡിപ്പിക്കപ്പെട്ടതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. സ്വകാര്യഭാഗങ്ങളിലെല്ലാം ഗുരുതര മുറിവുകളും കണ്ടെത്തിയിരുന്നു.